ന്യൂഡൽഹി:അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് എത്തുന്നു.
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവിലെ പരിശീലകനും ഇന്ത്യന്‍ താരവുമായ ലാല്‍ചന്ദ് രജ്പുത്തുമായി വീണ്ടും കരാർ പുതുക്കേണ്ട എന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം.
പുതിയ പരിശീലകനെ തപ്പിക്കൊണ്ടിരിക്കുന്നതിനിടയില്‍ കൈഫുമായും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
എസിബി ചെയര്‍മാന്‍ ഷുകുറുള്ള ആതിഫ് മാഷല്‍, സിഇഒ ഷഫീഖുള്ള സ്റ്റാനിക്‌സായ് എന്നിവരുമായി കൈഫ് ചര്‍ച്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
നിലവിലെ ചത്തീസ്ഗഢ് ക്രിക്കറ്റ് ടീമിന്റെ നായകനും ഉപദേശകനുമായ കൈഫ് ഇന്ത്യക്കായി 13 ടെസ്റ്റും 125 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
2002ല്‍ ഇംഗ്ലണ്ടിനെതിരെ കാണ്‍പൂരില്‍ അരങ്ങേറിയ കൈഫ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ്.