സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍പേര്‍ ഇന്ത്യക്കാരെന്ന് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

സാമൂഹ്യ വികസന മന്ത്രാലയം പ്രസിദ്ധീകരിച്ച ഔദ്യോഗിക പട്ടികയിലാണ് ഇത് സംബന്ധിച്ച പഠനമുളളത്. സൗദിയില്‍ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളില്‍ 19.8 ശതമാനമാണ് ഇന്ത്യക്കാര്‍.

തൊട്ടുപിന്നില്‍ പാകിസ്ഥാന്‍ തൊഴിലാളികളാണ്. 17.4 ശതമാനം പാകിസ്ഥാനികളാണ് സൗദിയില്‍ ജോലിചെയ്യുന്നത്. തൊഴില്‍ വിപണിയില്‍ മൂന്നാം സ്ഥാനത്തുളള സ്വദേശികള്‍ 16.7 ശതമാനം. 9.9 ശതമാനമുള്ള ഈജിപ്ത് നാലസ്ഥാനത്തും 9.5 ശതമാനം തൊഴിലാളികളുള്ള ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തുമാണ്.

അതേസമയം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ ഊര്‍ജ്ജിത ശ്രമമാണ് തൊഴില്‍ മന്ത്രാലയം നടത്തുന്നത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനം എന്നത് 2030 ഓടെ ഇത് ഏഴു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.

Top