അടച്ചുപൂട്ടിയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി ഫുഡ് പാര്‍ക്ക് ആക്കും: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

പാലക്കാട്: നഷ്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി സമുച്ചയത്തില്‍ ഫുഡ് പാര്‍ക്ക് തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പാലക്കാട്ടെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാവും പദ്ധതിയുടെ നടത്തിപ്പെന്നും മന്ത്രി പറഞ്ഞു.

2002 ല്‍ ആണ് മേനോന്‍പാറയിലെ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി അടച്ചുപൂട്ടിയത്. പിന്നീട് മലബാര്‍ ഡിസ്റ്റലറി ആയി പേരുമാറി. മദ്യോത്പാദനത്തിന് ലക്ഷ്യമിട്ടെങ്കിലും ബ്രൂവറി വിവാദത്തോടെ ഈ നീക്കവും സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഈ സാഹച്യത്തിലാണ് ഭക്ഷ്യ സംസ്‌കരണ കേന്ദ്രമെന്ന ആശയത്തിലേക്ക് സര്‍ക്കാരെത്തുന്നത്.

ഇതിനായി ഭക്ഷ്യ- കൃഷി മന്ത്രി തലത്തില്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി. സാധ്യത പഠനം വ്യവസായ വികസന കോര്‍പ്പറേഷന്‍ നടത്തും കാര്‍ഷികമേഖലക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുളള ഭക്ഷ്യസംസ്‌കരണമാണ് ലക്ഷ്യമിടുന്നത്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ പഴച്ചാര്‍, വൈന്‍ എന്നിവയും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുളള പദ്ധതിയുണ്ട്.

Top