പറക്കും കാര്‍ റെഡി ! സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കി ജപ്പാന്‍

രു പറക്കും കാറിനെക്കുറിച്ച് സങ്കല്‍പ്പിക്കുകയും പിന്നീട് അതിനെ വികസിപ്പിക്കുകയും ചെയ്യുക എന്നത് അങ്ങേയറ്റം ശ്രമകരമായ ഒരു ജോലിയാണ്. പറക്കും കാറുകള്‍ക്കായി ഒരു സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നേടുന്നതാകട്ടെ അതുപോലെതന്നെ കഠിനവുമാണ്. എന്നാല്‍ ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയ സ്‌കൈഡ്രൈവിന് ഇനി ചിറകുകള്‍ വിടര്‍ത്തി വിശാലമായ ലോകത്തേക്ക് പറന്നുയരാം.

കാരണം കമ്പനിയുടെ ഫ്‌ലൈയിംഗ് കാര്‍ കണ്‍സെപ്റ്റായ eVTOL (ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് എയര്‍ക്രാഫ്റ്റ്) ന് അടുത്തിടെ ഒരു സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു. ജപ്പാനിലെ പരിസ്ഥിതി, അടിസ്ഥാന സൗകര്യവികസന, ഗതാഗതം, ടൂറിസം മന്ത്രാലയങ്ങളില്‍ നിന്ന് (MLIT) സുരക്ഷാ സര്‍ട്ടിഫിക്കറ്റ് സ്‌കൈഡ്രൈവിന് ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമായി പറക്കുന്ന കാറിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ച കമ്പനിക്ക് ഇത് ഒരു സുപ്രധാന നേട്ടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ല്‍ ആയിരുന്നു ആദ്യമായി പറക്കുന്ന കാറിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചത്. ആദ്യത്തെ വിജയകരമായ പൈലറ്റഡ് ഫ്‌ലൈറ്റ് ടെസ്റ്റ് 2020 ലും കമ്പനി നടത്തി.

SD-03 എന്ന് പേരിട്ടിരിക്കുന്ന, സ്‌കൈഡ്രൈവ് ടീമിന്റെ പറക്കും കാറിന് എട്ട് പ്രൊപ്പല്ലറുകള്‍ ഉണ്ട്. കൂടാതെ മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിവുള്ളതുമാണ്. നിലവില്‍ 30 കിലോ ഭാരം വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്.

SD-03-ന് ഒരു ഓപ്പണ്‍ ക്യാബിന്‍ ആണുള്ളത്. വാഹനം നിയന്ത്രിക്കുന്ന ഒരാള്‍ക്ക് മാത്രമേ നിലവില്‍ ഈ ക്യാബിനില്‍ ഇടമുള്ളൂ. 2025-ഓടെ ജപ്പാനിലെ ഒസാക്ക ബേ ഏരിയയില്‍ ഒരു ഫ്‌ലൈയിംഗ് ടാക്സി സര്‍വീസ് നടത്താനാണ് സ്‌കൈഡ്രൈവ് ഇപ്പോള്‍ ലക്ഷ്യമിടുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വര്‍ക്ക് സൈറ്റുകളില്‍, പ്രത്യേകിച്ച് പര്‍വതപ്രദേശങ്ങളിലെ ചരക്കുനീക്കത്തിന് ഈ കാര്‍ നിര്‍ണായകമാകുമെന്നാണ് കമ്പനി പറയുന്നത്.

 

Top