ഫ്‌ളോറിഡ റസ്‌റ്റോറന്റില്‍ വെടിവെയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു

വാഷിംങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെയിലുള്ള റസ്റ്റോറന്റിലാണ് സംഭവമുണ്ടായത്. വെടിവെപ്പില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

റസ്റ്റോറന്റില്‍ നടക്കുകയായിരുന്ന വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്‌സണ്‍വില്ലി പൊലീസ് പറഞ്ഞു. വീഡിയോ ഗെയിം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഡേവിഡ് കട്‌സ്. എന്നാല്‍ വെടിവെപ്പ് നടത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.

Top