ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് തീ പിടിച്ച സംഭവം; ഇടിമിന്നലേറ്റെന്ന് പ്രാഥമിക നിഗമനം

മോസ്‌കോ: റഷ്യയില്‍ പറന്നുകൊണ്ടിരുന്ന വിമാനത്തിന് തീ പിടിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ഇടിമിന്നലേറ്റാണ് വിമാനം കത്തി നശിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വിമാനം കത്തി ഉണ്ടായ വന്‍ അപകടത്തില്‍ 41 പേരാണ് മരിച്ചത്. ആഭ്യന്തര സര്‍വീസ് നടത്തുന്ന റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ ജെറ്റ് ശ്രേണിയില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ടേക്ക് ഒാഫ് ചെയ്ത ഉടന്‍ സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയെങ്കിലും ഉടന്‍ തീ പടരുകയായിരുന്നു. പറന്നുയര്‍ന്ന് 45 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. 78 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ ജീവനക്കാരും കുട്ടുകളും ഉള്‍പ്പെടെ 41 പേര്‍ പൊള്ളലേറ്റ് മരിച്ചു. ഇടിമിന്നലേറ്റത് കൊണ്ടാകം സിഗ്‌നല്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോശം കാലാവസ്ഥയില്‍ വിമാനം പറന്നതായി യാത്രക്കാര്‍ ആരോപിക്കുന്നുമുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.

Top