അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും ഹരിപ്പാട് കേസിൽ അന്വേഷണം

രിപ്പാട്: അഞ്ചുവർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. തൃക്കുന്നപ്പുഴ പാനൂർ പൂത്തുറയിൽ മുഹമ്മദ് മുസ്തഫയുടെ മൃതദേഹം പാനൂർ വരവുകാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽനിന്ന് പുറത്തെടുത്താണ് പോസ്റ്റ്മോർട്ടം നടത്തിയത്. 2015 നവംബർ 15-ന് പുലർച്ചേയാണ് മുഹമ്മദ് മുസ്തഫയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

എന്നാൽ അന്ന് പോലീസിൽ അറിയിക്കുകയോ പോസ്റ്റ്മോർട്ടം നടത്തുകയോ ചെയ്യാതെ ഖബറടക്കം നടത്തുകയായിരുന്നെന്നുകാണിച്ച് മുഹമ്മദ് മുസ്തഫയുടെ ഭാര്യയുടെ ബന്ധുവായ ഇർഷാദ് പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുക്കാത്തതിനാൽ ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. എന്നിട്ടും ഫലമുണ്ടാകാത്തതിനാലാണ് ഇർഷാദ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് രണ്ടാഴ്ചയ്ക്കം പോസ്റ്റ്മോർട്ടം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കഴിഞ്ഞമാസം 22-ന് ഹൈക്കോടതി പോലീസിനു നിർദേശം നൽകുകയായിരുന്നു.

Top