അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡ്

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡെന്ന് റിപ്പോര്‍ട്ട്. ഈ കണക്കുകള്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത് പൊതുമരാമത്ത് മന്ത്രിയായ ജി. സുധാകരനാണ്. റോഡ് പൊളിക്കലിന് പിന്നിലെ ശരിക്കുള്ള കാരണം തേടി വിജിലന്‍സ് ഇറങ്ങിയപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജല അതോറിറ്റി എന്‍ജിനീയര്‍മാരും കരാറുകാരും ചേര്‍ന്ന് അഴിമതി നടത്തുകയാണെന്നും റോഡ് വെട്ടിപ്പൊളിക്കല്‍ എന്നത് അഴിമതിക്കുള്ള പ്രധാന വഴിയാണെന്നും അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തി.

പ്രധാന പദ്ധതികള്‍ക്കായി റോഡ് വെട്ടിപ്പൊളിക്കണമെങ്കില്‍ ആറുമാസം മുമ്പും ചെറിയ പദ്ധതികള്‍ക്ക് മൂന്നുമാസം മുമ്പും പൊതുമരാമത്ത് വകുപ്പിനെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും സാധാരണയായി പാലിക്കാറില്ല. റോഡ് പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനു നല്‍കേണ്ട തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏജന്‍സികള്‍ അടയ്ക്കാറില്ല. എം. സ്വരാജിന്റെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഈ വിവരങ്ങള്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത്.

Top