കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ അഞ്ച് ആംബുലന്‍സുകള്‍ ഗാസയിലെത്തിച്ചു

കുവൈത്ത് സിറ്റി: ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിലേക്ക് ആംബുലന്‍സുകള്‍ എത്തിക്കുന്ന രാജ്യമാണ് കുവൈത്ത്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി നല്‍കുന്ന ആംബുലന്‍സുകളാണ് ഗാസയിലെത്തിയത്. ആംബുലന്‍സുകള്‍ എത്തിയതായി ഗാസ മുനമ്പിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചു. കുവൈത്ത്, രാജ്യത്തിന്റെ അമീര്‍, സര്‍ക്കാര്‍, ജനങ്ങള്‍, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവര്‍ക്ക് ഏയ്ഡ് റിസീവിംഗ് കമ്മിറ്റി തലവന്‍ ഹമ്മദ് നന്ദി പറഞ്ഞു.

ആംബുലന്‍സ് സേവനങ്ങള്‍ ഗാസയ്ക്ക് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമായിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ 45 ആംബുലന്‍സുകള്‍ ആണ് തകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗാസയില്‍ പരിക്കേറ്റ പലസ്തീനികളെ ചികിത്സിക്കാന്‍ താല്‍പ്പര്യമുള്ള ആരോ?ഗ്യപ്രവര്‍ത്തകര്‍ക്കായി യുഎഇയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയതായി ആരോ?ഗ്യവകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. സോഷ്യല്‍ മീഡിയയിലും അധികൃതര്‍ രജിസ്‌ട്രേഷന്‍ ലിങ്ക് പങ്കുവെച്ചിട്ടുണ്ട്.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച ?ഗാലന്റ് നൈറ്റ്-3 ഓപ്പറേഷന്റെ ഭാ?ഗമായി യുഎഇ ?ഗാസയില്‍ ഫീല്‍ഡ് ആശുപത്രി സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാ?ഗമായാണ് ആരോ?ഗ്യപ്രവര്‍ത്തകരെ ക്ഷണിക്കുന്നത്. പേര്, ഫോണ്‍ നമ്പര്‍, എമിറേറ്റ്‌സ് ഐഡി എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കണം. ?ഗാസയിലാണോ, ഈജിപ്തിലാണോ അല്ലെങ്കില്‍ രണ്ട് സ്ഥലങ്ങളിലുമാണോ സര്‍വീസ് ചെയ്യാന്‍ ആ??ഗ്രഹിക്കുന്നതെന്നും വ്യക്തമാക്കണം.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവ് അനുസരിച്ചാണ് 150 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കുന്നത്. തീവ്രപരിചരണ വിഭാ?ഗം, അനസ്‌തേഷ്യ, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ?ഗൈനക്കോളജി എന്നീ വിഭാ?ഗങ്ങള്‍ ആശുപത്രിയിലുണ്ടാകും. ഇന്റേണല്‍ മെഡിസിന്‍, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിന്‍ എന്നിവയ്ക്കുള്ള ക്ലിനിക്കുകളും പ്രവര്‍ത്തിക്കും. സിറ്റി ഇമേജിങ്, ലബോറട്ടറി, ഫാര്‍മസി, മറ്റ് സൗകര്യങ്ങള്‍ എന്നിവയും ആശുപത്രിയിലുണ്ടാകും. ആശുപത്രി സ്ഥാപിക്കാന്‍ ആവശ്യമായ സാമ??ഗ്രികള്‍ അഞ്ച് വിമാനങ്ങളില്‍ ?ഗാസയില്‍ എത്തിച്ചിരുന്നു.

Top