ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

deadbody

ഉത്തര്‍പ്രദേശ്: പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു.

ഉത്തര്‍പ്രദേശ് ദേവ്‌രിയയിലെ മാഡം മോണ്ടിസോറി ഇന്റര്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നീതു ചൗഹാനാണ് (15) അപകടത്തില്‍ മരിച്ചത്.

രണ്ടാം നിലയിലെ ശൗചാലയത്തില്‍ പോയ നീതു ചൗഹാനെ കുറച്ച് സമയത്തിന് ശേഷം ചോര വാര്‍ന്ന നിലയില്‍ താഴത്തെ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ ഉടന്‍ ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നീതുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോ മന:പൂര്‍വ്വം താഴേക്കെറിഞ്ഞതാണെന്ന് സംശയമുണ്ടെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു.

അതുകൊണ്ട് തന്നെ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടം നടന്ന് ഏറെ സമയം കഴിഞ്ഞിട്ടും സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ സംഭവം രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല.

സഹപാഠികള്‍ അറിയിച്ചാണ് തങ്ങള്‍ അപകടത്തെ കുറിച്ച് അറിഞ്ഞതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.

സ്‌കൂളിലെ സി.സി.ടി.വി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്.

Top