സാരി ധരിച്ചില്ല ; കാലില്ലാതെ കൊടിമുടി കീഴടക്കിയ അരുണിമയ്ക്ക് ക്ഷേത്ര പ്രവേശനത്തിന് വിലക്ക്

ന്യൂഡല്‍ഹി: അപകടത്തില്‍ മുറിച്ചു മാറ്റിയ കാലുകളുമായി എവറസ്റ് കീഴടക്കിയ അരുണിമ സിന്‍ഹയെ ക്ഷേത്രത്തില്‍ പ്രവേശിക്കാൻ അനുവദിച്ചില്ല.

മഹാകള്‍ ക്ഷേത്രത്തില്‍ നിന്നാണ് അരുണിമയെ ഇറക്കി വിട്ടത്. മഹാകള്‍ ക്ഷേത്രത്തില്‍ വെച്ച്‌ തന്റെ അംഗവൈകല്യത്തെ ചിലര്‍ പരിഹസിച്ചുവെന്നും കഴിഞ്ഞ ദിവസം അരുണിമ സിന്‍ഹ പറഞ്ഞിരുന്നു.

സംസ്ഥാന വനിത ശിശുവികസന മന്ത്രി ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനുത്തരവിട്ടിരുന്നു.

എന്നാൽ സാരി ധരിക്കാത്തതിനാലാണ് അരുണിമ സിന്‍ഹയ്ക്ക് പ്രവേശനം അനുവദിക്കാതിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുന്‍ ദേശീയ വോളിബാള്‍ ടീമംഗമായ അരുണിമയ്ക്ക് ഗുണ്ടകള്‍ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടാണ് കാല്‍ നഷ്ടപെടുന്നത്.

അതിനു ശേഷമാണ് അരുണിമ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി ചരിത്രത്തില്‍ ഇടം നേടിയത്.

ക്ഷേത്രത്തില്‍ നിന്ന് നേരിട്ടത് എവറസ്റ്റ് കീഴടക്കിയതിനേക്കാള്‍ ദുഷ്കരമായിരുന്നെന്ന് അരുണിമ പറഞ്ഞു.

അതേസമയം രാവിലത്തെ ഭസ്മ ആരധി സമയത്ത് സ്ത്രീകളെ സാരിയുടുത്തും പുരുഷന്മാരെ മുണ്ടുടുത്തും മാത്രമേ പ്രവേശിപ്പിക്കൂ എന്നതാണ് ക്ഷേത്ര നിയമമെന്ന് ക്ഷേത്ര ഭരണാധികാരി അവ്ധേഷ് ശര്‍മ്മ അറിയിച്ചു.

ട്രാക്ക് സ്യൂട്ട് ധരിച്ചു കൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന അരുണിമയുടെ സിസിടിവി ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അധികതരുടെ പ്രതിരോധം.

എന്നാല്‍ അതേ സിസിടിവിയില്‍ ജീന്‍സിട്ട് അകത്ത് പ്രവേശിക്കുന്ന പുരുഷനെ ദൃശ്യങ്ങളില്‍ കാണാമെന്ന് അരുണിമ ചൂണ്ടിക്കാട്ടി.

Top