ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച. നാലു മുന്‍നിര വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടമായി. 35 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ നാലിന് 77 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്.

ലോകേഷ് രാഹുല്‍ (2), മുരളി വിജയ് (11), കൊഹ്‌ലി (3), അജിങ്ക്യ രഹാനെ (13) എന്നിവരാണ് പുറത്തായത്. രോഹിത് ശര്‍മയും (30*) ചേതേശ്വര്‍ പുജാരയുമാണ് (19*) ക്രീസിലുള്ളത്. രണ്ടു വിക്കറ്റെടുത്ത ജോഷ് ഹാസ്ല്‌വുഡാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചെല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റെടുത്തു.

ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ലോക ഒന്നാം റാങ്കുകാരായ ഇന്ത്യ ഈ മത്സരത്തിന് ഇറങ്ങിയത്. പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയാണ് ഇന്ത്യ അഡ്ലെയ്ഡില്‍ ഇറങ്ങിയത്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കുന്നത്.

Top