പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്നു നടക്കും, നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും

ന്യൂഡല്‍ഹി: പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കുന്ന വെര്‍ച്ച്വല്‍ ഉച്ചകോടിയില്‍ അഞ്ചു മധ്യേഷ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും. കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കിര്‍ഗിസ് റിപ്പബ്‌ളിക് എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടി ചര്‍ച്ച ചെയ്യും.

റിപ്പബ്ലിക്ദിന പരേഡിന് അഞ്ചു രാജ്യങ്ങളിലെയും നേതാക്കളെ അതിഥികളായി ക്ഷണിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ യാത്ര റദ്ദാക്കുകയായിരുന്നു. നേതൃതലത്തില്‍ ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളും തമ്മില്‍ ഇത്തരത്തില്‍ ഉച്ചകോടി ആദ്യമാണ്.

മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ബന്ധത്തിന്റെ പ്രതിഫലനമാണ് ഉച്ചകോടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

Top