യു എസിൽ വീണ്ടും വെടിവയ്പ്; 2 മരണം

വാഷിങ്ടൻ: യുഎസിലെ അയോവ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിൽ അക്രമികൾ നടത്തിയ വെടിവയ്പുകളിൽ 2 മരണം. അയോവയിൽ 2 സ്ത്രീകളെ വെടിവച്ചുകൊന്ന അക്രമി പിന്നീടു സ്വയം ജീവനൊടുക്കുകയായിരുന്നു. അടുത്തിടെ മൂന്നിടത്തു വെടിവയ്പുണ്ടായതിനെ അപലപിച്ചും കർശനമായ തോക്കു നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസംഗത്തിനു പിന്നാലെയായിരുന്നു ഈ സംഭവങ്ങൾ.

വിസ്കോൻസെനിലെ റാസിനിൽ പള്ളി സെമിത്തേരിയിൽ സംസ്കാരകർമം നടക്കുന്നതിനിടെയായിരുന്നു വെടിവയ്പ്. ആൾക്കൂട്ടത്തിനു നേരെയായിരുന്നു വെടിവയ്പുണ്ടായത്. വിസ്കോൻസെനിൽ ഉണ്ടായ വെടിവെയ്പ്പിൽ 2 പേർക്കു പരുക്കേറ്റു. അക്രമിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അയോവയിലെ കോർണർസ്റ്റോൺ പള്ളിയിൽ ചടങ്ങു നടക്കുമ്പോൾ പാർക്കിങ് ഏരിയയിലായിരുന്നു വെടിവയ്പ് ഉണ്ടായത്. അക്രമം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

 

Top