ഡൽഹി: അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് രാജ്യത്തെ വിവിധ കോടതികളില്‍ നല്‍കിയുട്ടുള്ള ഹര്‍ജികള്‍ ഒന്നിച്ചു പരിഗണിക്കും. ഇതിനായി ഹര്‍ജികള്‍ സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റി ഈ വിഷയത്തില്‍ ഹര്‍ജികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത ഉചിതം അല്ലെന്നും കോടതി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ്, അഗ്നിപഥ് പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
‘വിഷയം കേന്ദ്ര സര്‍ക്കാരിന്റെ മുന്നിലാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമോ എന്ന് അറിവായിട്ടില്ല. കര-നാവിക- വ്യോമസേനകള്‍ അഗ്നിപഥ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് കുറേ മുന്നോട്ടു പോയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വിജ്ഞാപനം ഇറക്കുകയും റിക്രൂട്ട് മെന്റ് നടപടികള്‍ പുരോഗമിക്കുകയുമാണ്. വന്‍ സ്വീകരണമാണ് പദ്ധതിയ്ക്ക് പെണ്‍കുട്ടികളില്‍ നിന്നു പോലും ഉണ്ടായതെന്ന്’ സൈന്യം അറിയിച്ചിരുന്നു.