ഭീകര പ്രവര്‍ത്തനം ; ഹാഫിസ് സയീദിനും സയ്യിദ് സലാഹുദ്ദീനും എതിരെ എന്‍ഐഎ കുറ്റപത്രം

hafizz

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീനും ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫിസ് സയീദിനും എതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരെ കൂടാതെ മറ്റു പന്ത്രണ്ട് പേര്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 1279 പേജുള്ള കുറ്റപത്രമാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎയുടെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഫാഫിസ് സഈദ്, സയ്യിദ് സലാഹുദ്ദീന്‍ എന്നിവര്‍ കള്ളക്കടത്തുവഴി സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ ചെറുമകനെയും കേസിന്റെ അടിസ്ഥാനത്തില്‍ കസ്റ്റടിയില്‍ എടുത്തിരുന്നു. കേസില്‍ വിശദ അന്വേഷണത്തിന് അനുമതി നല്‍കണമെന്നും കുറ്റപത്രത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Top