സിംഗൂര്‍ ഭൂമി കേസില്‍ ടാറ്റയ്ക്ക് അന്തിമ വിജയം; 765 കോടി നഷ്ടപരിഹാരം ലഭിക്കും

ഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ ഗ്രൂപ്പിന് പശ്ചിമ ബംഗാളിലെ ഭൂമി കേസില്‍ വന്‍ വിജയം. സിംഗൂര്‍ ഭൂമി തര്‍ക്കത്തിലാണ് ടാറ്റയ്ക്ക് വന്‍ വിജയം ലഭിച്ചത്. പശ്ചിമബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍നിര്‍മാണശാല പൂട്ടാന്‍ നിര്‍ബന്ധിതമായതിന് സംസ്ഥാനസര്‍ക്കാര്‍ ടാറ്റ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ വിധിച്ചു. 2016 സെപ്റ്റംബര്‍മുതല്‍ 11 ശതമാനം പലിശസഹിതമാണ് മൂന്നംഗ ട്രിബ്യൂണല്‍ നഷ്ടപരിഹാരം അനുവദിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് സിംഗൂരില്‍ തങ്ങളുടെ ചെറുകാര്‍പദ്ധതിയുടെ പ്ളാന്റ് അടയ്ക്കേണ്ടിവന്നത് ഭീമമായ നഷ്ടത്തിന് ഇടയാക്കിയെന്നുകാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ടാറ്റ മോട്ടോഴ്സിന് അനുകൂലമായ ഈ സുപ്രധാനവിധി.

വെസ്റ്റ് ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ട്രിബ്യൂണലിന്റെ ഏകകണ്ഠമായ വിധിയില്‍ പറയുന്നതെന്ന് ടാറ്റ മോട്ടോഴ്സ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മുന്‍ ഇടതുപക്ഷ സര്‍ക്കാരായിരുന്നു പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ടാറ്റ മോട്ടോഴ്സിന്റെ നാനോ പ്ലാന്റിന് അനുമതി നല്‍കിയത്. ഈ അനുമതി പ്രകാരം ബംഗാളില്‍ ഈ ഭൂമിയില്‍ രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതിയായ നാനോയുടെ നിര്‍മ്മാണത്തിനായി ഒരു ഫാക്ടറി സ്ഥാപിക്കേണ്ടതായിരുന്നു. അപ്പോള്‍ പ്രതിപക്ഷത്തായിരുന്ന മമത ബാനര്‍ജി, സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അധികാരത്തിലെത്തിയ ഉടന്‍ ടാറ്റ ഗ്രൂപ്പിന് വലിയ തിരിച്ചടി നല്‍കി.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി അധികാരമേറ്റയുടന്‍, നാനോ പ്ലാന്റ് സ്ഥാപിക്കാന്‍ ടാറ്റ മോട്ടോഴ്സ് ഏറ്റെടുത്ത ഏകദേശം 1000 ഏക്കര്‍ സിംഗൂര്‍ ഭൂമി 13,000 കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചു ഈ സംഭവത്തിന് ശേഷം ടാറ്റ മോട്ടോഴ്‌സിന് അവരുടെ നാനോ പ്ലാന്റ് പശ്ചിമ ബംഗാളില്‍ നിന്ന് ഗുജറാത്തിലേക്ക് മാറ്റേണ്ടി വരികയായിരുന്നു.

ഈ പദ്ധതിക്ക് കീഴിലുള്ള മൂലധന നിക്ഷേപ നഷ്ടത്തിന് പശ്ചിമ ബംഗാളിലെ വ്യവസായ, വാണിജ്യ, എന്റര്‍പ്രൈസ് വകുപ്പിന്റെ പ്രധാന നോഡല്‍ ഏജന്‍സിയായ ഡബ്ല്യുബിഐഡിസിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുന്നതിനായി ടാറ്റ മോട്ടോഴ്സ് ഒരു ക്ലെയിം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മൂന്നംഗ ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്സിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് 765.78 കോടി രൂപ തിരിച്ചുപിടിക്കാന്‍ ടാറ്റ മോട്ടോഴ്സിന് ഇപ്പോള്‍ സാധിക്കും. 2016 സെപ്റ്റംബര്‍ 1 മുതല്‍ WBIDC-യില്‍ നിന്ന് യഥാര്‍ത്ഥ വീണ്ടെടുക്കല്‍ വരെ പ്രതിവര്‍ഷം 11 ശതമാനം പലിശയും ഇതില്‍ ഉള്‍പ്പെടുന്നു.

Top