film award – dulquar salman

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അപ്രതീക്ഷിത അംഗീകാരമാണെന്നു ദുല്‍ഖര്‍ സല്‍മാന്‍. തനിക്കു ലഭിച്ച പുരസ്‌കാരം കൂടെയുള്ളവര്‍ക്കു സമര്‍പ്പിക്കുന്നു. യുവതാരങ്ങളെ ജൂറി ശരിക്കും പ്രോത്സാഹിപ്പിക്കുന്നുവെന്നും ദുല്‍ഖര്‍ പ്രതികരിച്ചു.

ചാര്‍ലിയുടെ തിരക്കഥ കേട്ടപ്പോള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നു തോന്നിയിരുന്നു. എന്നാല്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും കഥാകൃത്ത് ഉണ്ണിയും പറഞ്ഞു മനസിലാക്കിയപ്പോള്‍ ചാര്‍ലി പ്രയാസകരമായി തോന്നിയില്ലെന്നും ദുല്‍ഖര്‍ പറയുന്നു.

വാപ്പച്ചിയുടെ പേരിനൊപ്പം തന്റെ പേരും അന്തിമ പട്ടികയിലെത്തിയതു തന്നെ വലിയ കാര്യമാണ്. പുരസ്‌കാരത്തിനു അര്‍ഹതയുള്ളത് ആര്‍ക്കെന്നു പ്രേക്ഷകര്‍ക്കു വ്യക്തമായി അറിയാം.

ചിലപ്പോള്‍ അവര്‍ഡ് വളരെ നേരത്തെയായിരിക്കാം. എങ്കിലും ആത്മാര്‍ഥമായ പരിശ്രമം നടത്തിയാണ് ചാര്‍ളിയില്‍ അഭിനയിച്ചതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കല്‍പന ചേച്ചിയായിരിക്കും ഏറ്റവും കൂടുതല്‍ ആഘോഷിക്കുക. കല്‍പ്പനയെ പോലുള്ളവര്‍ ആര്‍ട്ടിസ്റ്റുകള്‍ തന്റെ കൂടെയുണ്ടായിരുന്നില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

Top