ഗ്രൂപ്പ് ഇയില്‍ പോര് കനക്കും, സ്‌പെയ്‌നും ജര്‍മനിയും ഒരുമിച്ച്; വെല്ലുവിളികളില്ലാതെ ബ്രസീല്‍

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ അന്തിമ ചിത്രം തെളിയുന്നു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. നാല് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളെ തെരഞ്ഞെടുത്തപ്പോള്‍ ഗ്രൂപ്പ് ഇയാണ് കടുപ്പമേറിയ ഗ്രൂപ്പായത്. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് റൗണ്ട് അവസാനിക്കുന്ന ജൂണ്‍ 14ന് ആയിരിക്കും ഗ്രൂപ്പുകളുടെ സമ്പൂര്‍ണ ചിത്രം ലഭിക്കുക.

നവംബര്‍ 21നാണ് ഖത്തറും ഇക്വഡോറും നേര്‍ക്കുനേര്‍ വരുന്ന ഉദ്ഘാടന മത്സരം. സ്പെയ്നും ജര്‍മനിയും ഗ്രൂപ്പ് ഇയില്‍ ഒരുമിച്ച് വരുന്നു. ജപ്പാന്‍, ന്യൂസിലന്‍ഡ്/കോസ്റ്റ റിക്ക എന്നിവരാണ് ഗ്രൂപ്പ് ഇയില്‍ പിന്നെ വരുന്നത്.

സൂപ്പര്‍ താരം മെസിയും ലെവന്‍ഡോവ്സ്‌കിയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നേര്‍ക്കുനേര്‍ വരും. ഗ്രൂപ്പ് സീയിലാണ് അര്‍ജന്റീനയും പോളണ്ടും. മെക്സിക്കോ, സൗദി എന്നിവരാണ് ഗ്രൂപ്പ് സിയിലുള്ളത്. സുവാരസും ക്രിസ്റ്റ്യാനോയും ഗ്രൂപ്പ് എച്ചില്‍ ഒരുമിച്ച് വരുന്നു. പോര്‍ച്ചുഗല്‍, യുറുഗ്വേ, സൗത്ത് കൊറിയ, ഘാന എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് എച്ചിലുള്ളത്.

ഗ്രൂപ്പ് എ: ഖത്തര്‍, നെതര്‍ലാന്‍ഡ്സ്, സെനഗല്‍, ഇക്വഡോര്‍.

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറാന്‍, വെയ്ല്‍സ്/യുക്രൈന്‍/സ്‌കോട്ട്‌ലന്‍ഡ്

ഗ്രൂപ്പ് സി: അര്‍ജന്റീന, പോളണ്ട്, മെക്സിക്കോ, സൗദി അറേബ്യ

ഗ്രൂപ്പ് ഡി: ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ടുണീഷ്യ, പെറു/ആസ്ത്രേലിയ/യുഎഇ.

ഗ്രൂപ്പ് ഇ: സ്പെയിന്‍, ജര്‍മനി, ജപ്പാന്‍, ന്യൂസിലാന്‍ഡ്/കോസ്റ്റാറിക്ക

ഗ്രൂപ്പ് എഫ്: ബെല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ.

ഗ്രൂപ്പ് ജി: ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലാന്‍ഡ്, കാമറൂണ്‍.

ഗ്രൂപ്പ് എച്ച്: പോര്‍ച്ചുഗല്‍, യുറഗ്വായ്, സൗത്ത് കൊറിയ, ഘാന

 

Top