ആസാമില്‍ അഞ്ചാംക്ലാസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കത്തിച്ചു

rape

ഗുഹാവത്തി: ആസാമില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം സപഹാഠികള്‍ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു കൊന്നു. ആസാമിലെ നഗാവ് ജില്ലയിലായിരുന്നു സംഭവം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

സംഭവത്തില്‍ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമന്‍ ഒളിവിലാണ്. സ്‌കൂളിലെ മുതിര്‍ന്ന് വിദ്യാര്‍ഥികളാണ് മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിന്‍ പ്രകാരം രണ്ടുപേരെ അറസ്റ്റ് ചെയ്തതായും നാഗാവോന്‍ എസ് പി ശങ്കര്‍ റെയ്മേദി പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും മൂന്നാമനു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളില്‍നിന്നും എത്തിയ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അക്രമികള്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു.

വീട്ടില്‍നിന്നും തീയും പുകയും ഉയരുന്നതു കണ്ട് എത്തിയ ബന്ധുക്കളാണ് പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top