അണ്ടര്‍ 17 ലോകകപ്പ്: ജപ്പാന് വന്‍ വിജയം, ഇറാക്കും മെക്സിക്കോയും സമാസമം

കൊല്‍ക്കത്ത/ ഗോഹട്ടി: അണ്ടര്‍ 17 ലോകകപ്പില്‍ കെയ്റ്റോ നകാമുറയുടെ ഹാട്രിക്ക് മികവില്‍ ജപ്പാന് വന്‍ വിജയം.

ജപ്പാന്‍ ഹോണ്ടുറാസിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യപകുതിയിലായിരുന്നു നകാമുറയുടെ ഹാട്രിക്. 22, 30, 43 മിനിറ്റുകളില്‍ നകാമുറ ലക്ഷ്യം കണ്ടു. ആദ്യപകുതിയില്‍ വിസില്‍ വീഴുന്നതിനുമുമ്പെ തകെഫുസ കോബു (45) ജപ്പാന്റെ നാലാം ഗോള്‍ കണ്ടെത്തി.

ഇതിനിടെ ഒരു ഗോള്‍ ജപ്പാന്‍ വഴങ്ങിയിരുന്നു. 36-ാം മിനിറ്റില്‍ പാട്രിക് പലേഷ്യസാണ് ഹോണ്ടുറാസിന്റെ ആശ്വാസഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ വീണ്ടും ജപ്പാന്‍ ഹോണ്ടുറാസ് വല ചലിപ്പിച്ചു. മിയാരോ (51), തോയിച്ചി സുസുക്കി (90) എന്നിവരാണ് പട്ടിക തികച്ചത്.

മറ്റൊരു മത്സരത്തില്‍ ഇറാക്കും മെക്സിക്കോയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. കളിയുടെ 16-ാം മിനിറ്റില്‍ ലീഡെടുത്ത ഇറാക്കിനെ രണ്ടാം പകുതിയില്‍ മെക്സിക്കോ സമനിലയില്‍ പിടിക്കുകയായിരുന്നു. മുഹമ്മദ് ദാവൂദാണ് ഇറാക്കിന് നല്‍കിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ റോബര്‍ട്ടോ ഡി റോസയിലൂടെ മെക്സിക്കോ സമനില പിടിച്ചു.

Top