വാഷിങ്ടണ്‍: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ ക്രൂരനായ സ്വേച്ഛാതിപധിയായിരുന്നുവെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ക്യൂബന്‍ ജനതയെ ആറ് പതിറ്റാണ്ട് കാലം ഫിദല്‍ കാസ്‌ട്രോ അടിച്ചമര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാസ്‌ട്രോ ലോകത്തിലുണ്ടാക്കിയ സ്വാധീനം ചരിത്രം അടയാളപ്പെടുത്തുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.
പതിറ്റാണ്ടുകളായി അമേരിക്കയുടെ ശത്രുവായിരുന്നു കാസ്‌ട്രോയുടെ ക്യൂബ.
ഫിദല്‍കാസ്‌ട്രോയുടെ കാലഘട്ടം കൊള്ള, ദാരിദ്ര്യം, അതിജീവനം, മനുഷ്യാവകാശങ്ങളുടെ ലംഘനം എന്നിവ നിറഞ്ഞതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ക്യൂബ ഇപ്പോഴും ഏകാധിപത്യ രാജ്യമാണെന്നും ഇത് ക്യൂബയുടെ സ്വാതന്ത്ര്യത്തിലേക്കും മെച്ചപ്പെട്ട ഭാവിയിലേക്കുമുള്ള മാറ്റമായിരിക്കുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും ട്രംപ് പറയുന്നു.
കാസ്‌ട്രോ മൂലം ഉണ്ടായ ദുരന്തങ്ങളും മരണങ്ങളും ഒരിക്കലും മായ്ച്ച് കളയാനാകില്ല. ക്യൂബന്‍ ജനതയുടെ സമൃദ്ധിയിലേക്ക് യാത്ര ലക്ഷ്യത്തിലെത്തിക്കാന്‍ സാധ്യമായതെല്ലാം തങ്ങള്‍ ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫിദല്‍ കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കരുതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഒബാമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.