ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

child-death

കൊച്ചി: എറണാകുളത്തെ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുഞ്ഞിനെ കൊന്നത് കാമുകന്റെ നിര്‍ദേശ പ്രകാരമാണോയെന്ന് അന്വേഷിക്കും. പതിനേഴുകാരിയും കാമുകനും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. കുട്ടിയുടെ മരണം ആസൂത്രിതമാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശുവിനെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ജോബിന്‍ ജോണാണ് പിടിയിലായത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിവില്ലായിരുന്നു എന്നാണ് പൊലീസില്‍ നല്‍കിയ മൊഴി. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വച്ചാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

 

Top