ഫോനി ചുഴലിക്കാറ്റ് ബംഗാളിലും ആഞ്ഞുവീശി ; പ്രധാന നഗരങ്ങളില്‍ കനത്തമഴ

കോല്‍ക്കത്ത: ഒഡീഷയില്‍ കനത്തനാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെ വടക്കുകിഴക്കന്‍ മേഖലകളിലും ആഞ്ഞുവീശി. മണിക്കൂറില്‍ 100 മുതല്‍ 110വരെ കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. പിന്നീട് കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്ററായി കുറഞ്ഞു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ബംഗാളില്‍ തീരംതൊട്ട ഫോനി ഖൊരഖ്പൂരിലാണ് ആദ്യം വീശിയത്. തീരദേശ മേഖലകളായ ദിഗ, താജ്പൂര്‍, തുടങ്ങിയ ഇടങ്ങളിലും കാറ്റ് വീശി. കോല്‍ക്കത്തയടക്കമുള്ള പ്രധാന നഗരങ്ങളില്‍ കനത്തമഴ തുടരുകയാണ്.
മുന്നറിയിപ്പിനെതുടര്‍ന്ന് കോല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. 83 പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം 140 ട്രെയിനുകള്‍ റദ്ദാക്കി.

പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തെരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു.

പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.

Top