സരിതയുടെ കത്തിലെ ലൈംഗിക ആരോപണങ്ങള്‍ ; കൂട്ടിച്ചേര്‍ക്കലിന് പിന്നില്‍ ഗണേഷെന്ന് ഫെനി

തിരുവനന്തപുരം ; സോളാര്‍ കേസില്‍ സരിതയുടെ കത്തില്‍ കൃത്രിമം നടന്നുവെന്ന് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍.

21 പേജ് മാത്രമാണ് കത്തില്‍ ഉണ്ടായിരുന്നതെന്നും പിന്നീട് ഇത് 25 പേജായത് കെബി ഗണേഷ്‌കുമാറിന്റെ ഇടപെടലോടെയാണെന്നും ഫെനി പറഞ്ഞു.

കത്തില്‍ ലൈംഗിക ആരോപണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ ഉറ്റ അനുയായിയായ ശരണ്യ മനോജാണ്. ഇത് തനിക്ക് മാത്രമാണ് അറിയാവുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. മറ്റ് കഥകള്‍ എഴുതിച്ചേര്‍ത്തതെന്നു ഫെനി പറയുന്നു.

ഇത് എന്തിനാണെന്ന് താന്‍ ചോദിച്ചിരുന്നു. ഇനി ഏതായാലും ഗണേഷിന് മന്ത്രിയാകാന്‍ പറ്റില്ല, അതുകൊണ്ട് ചിലര്‍ക്കൊക്കെ പണി കൊടുത്തേ പറ്റൂ എന്നായിരുന്നു മറുപടിയെന്നും ഫെനി വ്യകത്മാക്കി.

Top