ക്രൂരകൃത്യത്തിന് പിന്നാലെ ശരണ്യയുടെ ഏറ്റുപറച്ചില്‍; മകനെ കൊന്നതില്‍ കുറ്റബോധം!

കണ്ണൂര്‍: ഒന്നരവയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അമ്മയുടെ പ്രതികരണം പുറത്ത്. തനിക്ക് കുറ്റബോധം തോന്നുന്നു എന്നാണ് ശരണ്യ പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രതികരണം.

കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ മകനെ കൊന്നത്. ശരണ്യയും ഭര്‍ത്താവും ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതിനിടെ യുവാവുമായി ശരണ്യ പ്രണയത്തിലാവുകയുമായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശരണ്യ ശ്രമിച്ചത്. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശരണ്യയുടെ വസ്ത്രത്തില്‍ മണലിന്റേയും കടല്‍വെള്ളത്തിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിന് നിര്‍ണായകമായത്.

Top