ഫാത്തിമ ലത്തീഫ് ജീവനൊടുക്കി‍യ സംഭവം: തമിഴ്‌നാട് ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി

ചെന്നൈ : മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സംസ്ഥാന പൊലീസ് മേധാവിയെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. കേസിന്റെ നിലവിലെ സ്ഥിതി അറിയാനായിരുന്നു നടപടി.

ഫാത്തിമ ലത്തീഫിന്റെ പിതാവും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിച്ചതിന് പിന്നാലെയാണ് നടപടി.

ഫാത്തിമയുടെ ആത്മഹത്യക്ക് ശേഷമുള്ള അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസിന് വീഴ്ച പറ്റിയതായി ഫാത്തിമയുടെ പിതാവ് ആരോപിച്ചിരുന്നു. ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറിനൊപ്പം വച്ചില്ലെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് നല്‍കിയില്ലെന്നും ലത്തീഫ് ആരോപിച്ചു.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഐഐടി ക്യാംപസിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഇന്നുണ്ടായത്. ഐഐടി ഡയറക്ടറുടെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. എസ്എഫ്‌ഐയും ഡിഎംകെയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ച് നടത്തി.

Top