ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ചേര്‍ത്തല: കന്യാസ്ത്രീ പീഡനകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ വൈദീകന്‍ കുര്യാക്കോസ് കാട്ടുത്തറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹമെത്തിക്കുന്നത്.

വൈകീട്ട് 5.30ന് നെടുമ്പാശ്ശേരിയിലും തുടര്‍ന്ന് പള്ളിപ്പുറം ശാന്തികവലയിലെ കുടുംബവീട്ടിലും എത്തിക്കും. 25ന് രണ്ടുമണിക്ക് പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് ശവസംസ്‌കാരം.

22ന് രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമെ മരണ കാരണം കണ്ടെത്താനാകു. മരണത്തില്‍ ദൂരൂഹതയുണ്ടെന്ന സഹോദരന്‍ ജോസ് കാട്ടുത്തറയുടെ മൊഴി പഞ്ചാബ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേ സമയം വൈദീകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സുതാര്യമായിരിക്കുമെന്ന് ജലന്തര്‍ രൂപത അറിയിച്ചു.

Top