ടി.വി ഓഫാക്കിയതിന് മകനെ പിതാവ് കൊലപ്പെടുത്തി

ടി.വി ഓഫാക്കിയതിന് മകനെ പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ ഗണേഷ് മകനെ മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയായ ഗണേഷ് പ്രസാദ് മത്സരം ടി.വിയില്‍ ലോകകപ്പ് ഫൈനല്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അത്താഴം തയ്യാറാക്കിയ ശേഷം മത്സരം കണ്ടാല്‍ മതിയെന്ന് മകനായ ദീപക് നിഷാദ് ആവശ്യപ്പെട്ടു. എന്നാല്‍ മത്സരം കാണുന്നതില്‍ മുഴുകിയിരിക്കുകയായിരുന്ന പിതാവ് ഇക്കാര്യം ശ്രദ്ധിച്ചതേയില്ല.ഇതില്‍ പ്രകോപിതനായ ദീപക് ടിവി ഓഫ് ചെയ്തു. ഇതിനെത്തുടര്‍ന്ന് പിതാവും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പിന്നീട് ഇത് കയ്യേറ്റത്തിലേക്കും നയിച്ചു.മൃതദേഹം കോണിപ്പടിയില്‍ കിടക്കുന്നത് ഇവരുടെ ബന്ധുവാണ് ആദ്യം കണ്ടത്.

ദീപക് നിഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് കാണ്‍പൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. അച്ഛനും മകനും പലപ്പോഴും മദ്യപിച്ച് വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ദീപക് മര്‍ദിച്ചപ്പോള്‍ അമ്മ വീടുവിട്ടിറങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു.

Top