ജാതി മാറി കല്യാണം കഴിച്ചു; ഗര്‍ഭിണിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു

ദില്ലി: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ ഗര്‍ഭിണിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാിലാണ് ക്രൂരമാ സംഭവം നടന്നത്. ആസൂത്രിതമായി നടത്തിയ കൊലപാകമാണിതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെയും ഗര്‍ഭിണിയായ മകളെയും ഒരു സ്ഥലം കാണിക്കാനെന്ന വ്യാജേന വീട്ടില്‍ നിന്ന് അകലെയൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ പിതാവ് റാം പ്രസാദ് ഒഴിഞ്ഞ സ്ഥലത്തുവച്ച് മകളുടെ കഴുത്തറുക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ ഇയാള്‍ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. കൊല്ലപ്പെട്ട 20 കാരിയായ ഖുശ്ബു കുമാരി ഗര്‍ഭിണിയായിരുന്നു. ഇവരുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്തുനിന്ന് പിന്നീടാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

ഓട്ടോറിക്ഷയിലാണ് ഇയാള്‍ മകളെയും ഭാര്യയെയും ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത്. സ്ഥലത്തുവച്ച് ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മകളെ നിരവധി തവണ കുത്തി. രക്തത്തില്‍ കുളിച്ച മകളെ രക്ഷിക്കാന്‍ വേണ്ടി മാതാവ് അലറി കരഞ്ഞതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളുടെ മൃതദേഹം കണ്ട് മാതാവ് ബോധരഹിതയായി. സമീപവാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഒപ്പം ബോധരഹിതയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് മകള്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തതില്‍ ഭര്‍ത്താവ് അസന്തുഷ്ടനായിരുന്നുവെന്ന് സ്ത്രീ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

Top