ഗ്രേ ലിസ്റ്റില്‍ നിന്നും മാറ്റണം എന്ന പാകിസ്താന്റെ അപേക്ഷ തള്ളി എഫ്.എ.ടി.എഫ്

ഗ്രേ ലിസ്റ്റില്‍ നിന്നും മാറ്റണം എന്ന പാകിസ്താന്റെ അപേക്ഷ തള്ളി എഫ്.എ.ടി.എഫ്. വിജയിച്ചത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദം. പാക്കിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ ഗ്രേ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ പാകത്തിലുള്ളതല്ലെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ വ്യക്തമാക്കി. കനത്ത നിരാശയാണ് തിരുമാനം എന്ന് പാകിസ്താന്‍.

മൂന്ന് ദിവസ്സത്തെ എഫ്.എ.ടി.എഫിന്റെ യോഗമാണ് ഗ്രേലിസ്റ്റില്‍ നിന്നും മാറ്റണം എന്ന പാക്കിസ്ഥാന്റെ അപേക്ഷ അംഗികരിക്കേണ്ടെന്ന തീരുമാനം കൈകൊണ്ടത്. രാജ്യത്തെ ഭീകവാദികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ഉചിത നടപടികള്‍ സ്വീകരിച്ചെന്ന പാകിസ്താന്റെ നിലപാട് തള്ളി. ചൈന, തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങള്‍ പാകിസ്താനെ പിന്തുണച്ചെങ്കിലും മറ്റെല്ലാ അംഗ രാജ്യങ്ങളും എതിര്‍ നിലപാടാണ് സ്വീകരിച്ചത്.

യോഗത്തിലുടനീളം ഹാഫിസ് സയ്യദ്, മസൂദ് അസര്‍ തുടങ്ങിയ ഭീകരവാദികളെ വെള്ളപൂശാനായിരുന്നു പാകിസ്താന്‍ ശ്രമം. ഇത് പാകിസ്താന് തിരിച്ചടിയായി. ഐക്യരാഷ്ട്ര സഭ ഭീകരവാദികളായി പ്രഖ്യാപിച്ച ഹാഫിസ് സയ്യദ്, മസൂദ് അസര്‍ തുടങ്ങിയവര്‍ക്കെതിരെ പാകിസ്താന്‍ സ്വീകരിച്ച നടപടികള്‍ ഭലപ്രദമല്ലെന്ന് യോഗം വിലയിരുത്തി. ഇതുവരെ പാകിസ്താന്‍ സ്വീകരിച്ച നടപടികള്‍ ഗ്രേലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ പാകത്തിലുള്ളതല്ലെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ വ്യക്തമാക്കി. 27 ഇന നിര്‍ദേശങ്ങളായിരുന്നു പാകിസ്താന് എഫ്.എ.ടി.എഫ് ഒക്ടോബറില്‍ നല്‍കിയത്.

പാകിസ്താന്റെ ഭീകരവിരുദ്ധ നടപാടിലെ ഇരട്ടത്താപ്പ് ബോധ്യപ്പെട്ട് പിന്നിട് കൂടുതല്‍ നിര്‍ദേശങ്ങള്‍ കുട്ടിച്ചേര്‍ത്തു. കനത്ത നിരാശ ഉണ്ടാക്കുന്നതാണ് തീരുമാനം എന്ന് പാകിസ്താന്‍ പ്രതികരിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ രാജ്യം കാട്ടിയ ആത്മാര്‍ത്ഥത എഫ്.എ.ടി.എഫ് പരിഗണിച്ചില്ല. പുതിയ നിര്‍ദേശങ്ങള്‍ 34 മാസ്സങ്ങള്‍ക്കുള്ളില്‍ പാലിക്കാന്‍ ശ്രമിക്കും എന്നും പാകിസ്താന്‍ വ്യക്തമാക്കി. 2022 എപ്രിലിലാണ് ഇനി എഫ്.എ.ടി.എഫ് യോഗം ചേരുക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താന്‍ ഐഎംഎഫ്, ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍, തുടങ്ങിയ ഏജന്‍സികളില്‍ നിന്ന് സാമ്പത്തിക സഹായം കരസ്ഥമാക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു. എഫ്.എ.ടി.എഫ് തിരുമാനത്തോടെ ഇത് തടസപ്പെട്ടു.

Top