ആരോപണങ്ങൾക്ക് ഫാറൂഖ് അബ്ദുല്ലയുടെ  മറുപടി;മോദിയെയും അമിത് ഷായെയും കാണണമെങ്കില്‍ പകല്‍ കാണും

നാഷണൽ കോൺഫറന്‍സ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഫാറൂഖ് അബ്ദുല്ല രാത്രിയിൽ കൂടിക്കാഴ്ച നടത്താറുണ്ടെന്നാണ് ആസാദിന്റെ ആരോപണം. ഇവർക്കു പുറമെ ബിജെപിയിലെ മറ്റു പ്രധാനപ്പെട്ട നേതാക്കളെയും ഫാറൂഖ് അബ്ദുല്ല രാത്രിസമയങ്ങളിൽ കാണാറുണ്ടെന്നും ഗുലാംനബി ആരോപിച്ചിരുന്നു.

‘‘ഫാറൂഖ് അബ്ദുല്ലയുടെ ഏജന്റുമാര്‍ ബിജെപി നേതാക്കളുടെ വീടുകളിലുണ്ട്. അവരുടെ പേരുകൾ ഞാൻ വെളിപ്പെടുത്തും. അപ്പോൾ പൊതുജനങ്ങൾക്കു യാഥാർഥ്യം മനസ്സിലാകും. ഫാറൂഖ് അബ്ദുല്ലയും മകന്‍ ഒമറും 2014ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തിയിരുന്നു. അച്ഛനും മകനും ചേര്‍ന്ന് ഡബിള്‍ ഗെയിം കളിക്കുകയാണ്. സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും തൃപ്തിപ്പെടുത്താനാണ് ഫാറൂഖ് ശ്രമിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനു തൊട്ടുമുമ്പ്, 2019 ഓഗസ്റ്റ് മൂന്നിനു ഫാറൂഖും ഒമറും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു’’– ഗുലാംനബി ആസാദ് ആരോപിച്ചു.

Top