fake-notes-in-ports

ന്യൂഡല്‍ഹി: പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളുമായി രാജ്യത്തെ പല തുറമുഖങ്ങളിലും കണ്ടെയ്‌നറുകള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പരിശോധന ആരംഭിച്ചു.

ബംഗ്ലാദേശ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു നാലു കണ്ടെയ്‌നറുകളിലായി കള്ളനോട്ടുകള്‍ എത്തിയെന്ന വിവരമാണു ലഭിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍നിന്നുള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

ചെന്നൈ തുറമുഖത്തെത്തിയ കണ്ടെയ്‌നറുകളൊന്നും പുറത്തേക്ക് അയയ്ക്കുന്നില്ല. സ്‌കാനിങ് സംവിധാനങ്ങളുപയോഗിച്ചു റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.

മുംബൈയില്‍ കപ്പലുകള്‍വഴി വന്ന കണ്ടെയ്‌നറുകള്‍ പരിശോധിച്ചു വരികയാണ്. ഡല്‍ഹിയിലെ തുഗ്ലക്കാബാദിലെ ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പോയില്‍ രാത്രി വൈകിയും പരിശോധന തുടര്‍ന്നു. ഈ കണ്ടെയ്‌നറുകള്‍ കണ്ടെത്തിയതായി വിവരമില്ല.

മാര്‍ച്ച് ഒന്നിനുശേഷം ചെന്നൈ തുറമുഖത്തെത്തിയ കണ്ടെയ്‌നറുകളെല്ലാം വിശദപരിശോധനയ്ക്കു വിധേയമാക്കുന്നുണ്ടെന്നാണു സൂചന. തുറമുഖത്തെ ചരക്കുനീക്കം പൂര്‍ണമായി തടസ്സപ്പെട്ടു.

Top