വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്;അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കുരുക്ക് മുറുക്കി സര്‍ക്കാര്‍. അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വ്യാപകമായി നിര്‍മ്മിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അന്വേഷണവുമായി യൂത്ത് കോണ്‍ഗ്രസ് സഹകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് അതോറിറ്റി രേഖകള്‍ കൈമാറിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നോട്ടീസിന് യൂത്ത് കോണ്‍ഗ്രസ് മറുപടി നല്‍കിയില്ല. വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് അംഗത്വം എടുത്തവരുടെ രേഖകളും യൂത്ത് കോണ്‍ഗ്രസ് നല്‍കിയിട്ടില്ല.അന്വേഷണം കൂടുതല്‍ നേതാക്കളിലേക്കും വ്യാപിപ്പിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് ജയ്‌സണ്‍. എന്നാല്‍ അന്വേഷണം വഴിമുട്ടിയെന്നും പരാതിയുണ്ട്. പ്രധാനപ്രതി എം.ജെ രഞ്ചുവിനെ ഇതുവരെ പൊലീസിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയില്‍ മാത്രം ആയിരക്കണക്കിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചത് രഞ്ജുവിന്റെ നിര്‍ദ്ദേശ പ്രകാരമെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അന്വേഷണം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ജയ്‌സണ്‍ മുകുളേലിന്റെ ഓഫീസിലും വീട്ടിലും വീണ്ടും പരിശോധന നടത്തും. സിആര്‍ കാര്‍ഡ് ആപ്പ് ഉപയോഗിച്ചവരെ കണ്ടെത്താന്‍ പോലീസ് നടപടി ആരംഭിച്ചു. ജയ്‌സണ്‍ ആപ്പ് വ്യാപകമായി പങ്കുവെച്ചന്നും പൊലീസ് കണ്ടെത്തി. സിആര്‍ കാര്‍ഡ് ഉപയോഗിച്ചവരെ ചോദ്യം ചെയ്യും.

Top