വ്യാജ മേല്‍വിലാസം നല്‍കി 19 വര്‍ഷം പൊലീസില്‍, ഒടുവില്‍!

രുദ്രപുര്‍ : വ്യാജ മേല്‍വിലാസം നല്‍കി കൊലക്കേസ് പ്രതി ഉത്തരാഖണ്ഡ് പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്തത് 19 വര്‍ഷം. 1997 ല്‍ ഉത്തര്‍പ്രദേശിലെ കൊലക്കേസില്‍ പ്രതിയായ മുകേഷ് കുമാറാണ് പൊലീസുകാരെ മൊത്തം പറ്റിച്ച് സര്‍വീസില്‍ കയറി പറ്റിയത്.

കഴിഞ്ഞ ദിവസമായിരുന്നു ഇയാളെക്കുറിച്ചുള്ള പഴയ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇതോടെ കള്ളത്തരം പൊളിയുകയായിരുന്നു. 1997 ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഒരു കൊലപാതകത്തിലാണ് ഇയാള്‍ പ്രതിയായത്. എന്നാല്‍ ഈ കേസില്‍ പിടിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു.

പിന്നീട് ഇയാള്‍ നാല് വര്‍ഷത്തിന് ശേഷം ഉത്തരാഖണ്ഡ് പൊലീസ് റിക്രൂട്ട്മെന്റില്‍ വ്യാജ വിലാസം നല്‍കി ഇയാള്‍ റിക്രൂട്ട്മെന്റില്‍ പങ്കെടുത്തു. തുടര്‍ന്ന് ഇയാള്‍ കോണ്‍സ്റ്റബിളായി നിയമനവും ലഭിച്ചു.

19 വര്‍ഷമായി സര്‍വീസില്‍ തുടരുന്ന മുകേഷ് ഇതുവരെ സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ അല്‍മോറ പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ഇയാള്‍ക്കെതിരെ പൊലീസിനെ കബളിപ്പിച്ചതിന് കേസെടുത്തെന്നും വിശദമായ അന്വേഷണത്തിന് ശേഷം തക്കതായ നടപടി സ്വീകരിക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യേഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്.

Top