തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനായി ജാമ്യമില്ലാ വാറണ്ട്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി. ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സന്ദീപിന്റെ ബാഗ് തുറന്ന് പരിശോധിക്കാനും അപേക്ഷ നല്‍കി.

കോടതി വാറണ്ട് പുറപ്പെടുവിക്കുന്നതോടെ ഇന്റര്‍പോള്‍ പ്രതിക്കായി ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറും. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.

ജൂലൈ അഞ്ചിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഡിപ്ലോമാറ്റ് ബാഗേജില്‍ നിന്നും 14.82 കോടി രൂപ വിലമതിക്കുന്ന 24 കാരറ്റ് 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. ദുബൈയില്‍ നിന്നും സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദ് ആണെന്ന് എന്‍ഐഎ കണ്ടെത്തിയത്.

Top