കുറഞ്ഞ വിലയ്ക്ക് ഉള്ളി നല്‍കാന്‍ ഒരുങ്ങി ബംഗാള്‍ സര്‍ക്കാര്‍; ഒരു റേഷന്‍ കാര്‍ഡിന് ഒരു കിലോ ഉള്ളി

കൊല്‍ക്കത്ത: ഉള്ളിയ്ക്ക് പൊന്നിനേക്കാള്‍ വിലയാണ് ഇപ്പോള്‍. ബംഗളൂരുവില്‍ ഒരു കിലോ ഉള്ളിയ്ക്ക് 200 രൂപയാണ് വില. വില കുതിച്ചുയരുമ്പോള്‍ ഭക്ഷണത്തില്‍ നിന്ന് ഉള്ളിയും അപ്രത്യക്ഷമാകുകയാണ്. ഇപ്പോള്‍ ഈ പ്രതിസന്ധിക്ക് പരിഹാരം മുന്നോട്ട് വച്ചിരിക്കുകയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. റേഷന്‍ കടകള്‍ വഴി കുറഞ്ഞ വിലയ്ക്ക് ഉള്ളി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

കൊല്‍ക്കത്തയിലെ സഫല്‍ ബംഗ്ലാ ഔട്ട് ലെറ്റുകള്‍ക്ക് പുറമേ 935 റേഷന്‍കടകളും 405 ഖദ്യാ സതി വഴിയും കുറഞ്ഞ വിലയ്ക്ക് ഉള്ളി നല്‍കാനാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ചില സ്വാശ്രയ ഗ്രൂപ്പുകളെയും ഖദ്യാ സതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

സഫാല്‍ ബംഗ്ലാ സ്റ്റോറുകള്‍ 59 രൂപയ്ക്ക് ഉള്ളി നല്‍കുന്നുണ്ട്. ഇനി 935 റേഷന്‍ കടകളിലും ഇവ ലഭ്യമാകും.ഒരു റേഷന്‍ കാര്‍ഡിന് ഒരു കിലോ ഉള്ളിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Top