വ്യാജ റിപ്പോർട്ടകൾ നിയന്ത്രിച്ചില്ല; ഗൂഗിളിന് വമ്പൻ പിഴ ചുമത്തി റഷ്യ

മോസ്കോ: ഗൂഗിളിന് പിഴ ചുമത്തി റഷ്യ. യുക്രൈനിലെ യുദ്ധത്തെയും മറ്റ് ഉള്ളടക്കത്തെയും കുറിച്ചുള്ള വ്യാജ റിപ്പോർട്ടുകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കണ്ടെത്തലിനെ തുടർന്നാണ് പിഴ ഈടാക്കിയത്. ഗൂഗിളിന് 21.1 ബില്യൺ റൂബിളാണ് ($373 മില്യൺ; 301 മില്യൺ) പിഴയായി ചുമത്തിയിരിക്കുന്നത്. റഷ്യയുടെ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന ‘വ്യാജ’ റിപ്പോർട്ടുകളും പ്രതിഷേധിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഫേക്ക് റിപ്പോർട്ടുകളിൽ ഉൾപ്പെടുന്നുവെന്നാണ് രാജ്യത്തിന്റെ കമ്മ്യൂണിക്കേഷൻ റെഗുലേറ്റർ റോസ്‌കോംനാഡ്‌സോർ പറയുന്നത്. ഗൂഗിൾ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

കമ്പനിയുടെ പ്രാദേശിക അനുബന്ധ സ്ഥാപനം കഴിഞ്ഞ മാസം പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം സമാനമായ കാരണങ്ങളാൽ കമ്പനിക്ക് നൽകാൻ ഉത്തരവിട്ട 7.2 ബില്യൺ റുബിളുകൾ വീണ്ടെടുക്കാനായി റഷ്യൻ അധികാരികൾ അവരുടെ പ്രാദേശിക ബാങ്ക് അക്കൗണ്ട് പിടിച്ചെടുത്തിരുന്നു. അതിനു ശേഷമാണ് ഇത്തരത്തിലെ നീക്കം. ഈ അടുത്ത വർഷങ്ങളിൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് ടെക് സ്ഥാപനങ്ങളുടെ മേൽ റഷ്യ സമ്മർദ്ദം വർദ്ധിപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഫെബ്രുവരിയിൽ യുക്രൈന്‍ അധിനിവേശത്തെ തുടർന്നുള്ള സോഷ്യൽ മീഡിയയും മറ്റ് വാർത്താ സൈറ്റുകളും നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. യുദ്ധത്തെക്കുറിച്ചുള്ള ‘വ്യാജ’ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ആളുകളെ 15 വർഷം തടവിലാക്കുമെന്ന ഒരു നിയമവും സർക്കാർ പാസാക്കി. തിങ്കളാഴ്ച ഗൂഗിളിന് പ്രഖ്യാപിച്ച പിഴ സ്ഥാപനത്തിന്റെ പ്രാദേശിക വരുമാനത്തിന്റെ ഒരു വിഹിതത്തിൽ നിന്നാണ് കണക്കാക്കുക. റഷ്യയിലെ ഒരു ടെക് കമ്പനിക്ക് ആദ്യമായണ് ഇത്രയും വലിയ പിഴ ചുമത്തുന്നത് എന്ന് സ്റ്റേറ്റ് മീഡിയ പറയുന്നു.

Top