കാബൂൾ: അഫ്ഗാനിസ്ഥാനിൽ കാർബോംബ് സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു.
ശനിയാഴ്ച കിഴക്കൻ അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിൽ പ്രാദേശിക സമയം 8:30 ന് ആയിരുന്നു സ്ഫോടനം. അമേരിക്കൻ സൈന്യത്തിന് സുരക്ഷയൊരുക്കുന്ന അഫ്ഗാൻ പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്.
എന്നാൽ സാധാരണക്കാരാണ് കൊല്ലപ്പെട്ടവരിൽ കൂടുതലുമെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിൽ രണ്ടു കുട്ടികൾക്കുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.