സാങ്കേതിക വിദ്യയുടെ വളര്‍ച്ച എച്ച്ഐവി രോഗം വര്‍ധിക്കാന്‍ കാരണമാകുന്നുവെന്ന് കണ്ടെത്തൽ

ഇസ്ലാമാബാദ്: സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യന്റെ ജീവന് തന്നെ
ഭീഷണിയാകുന്നുവെന്ന് പാക്കിസ്ഥാൻ ആരോഗ്യ വിദഗ്ദരുടെ കണ്ടെത്തല്‍.

രാജ്യത്ത് മൊബൈല്‍ ആപ്ലിക്കേഷനുകളും സോഷ്യല്‍ മീഡിയയും പുതിയ ഇടങ്ങള്‍ തുറന്നുകൊടുക്കുന്നുവെന്നും സ്മാര്‍ട്ട്‌ഫോണ്‍ ലൈംഗിക സ്വാതന്ത്ര്യം നല്‍കുന്നുവെന്നും, പങ്കാളികളെ കണ്ടെത്താനുള്ള വഴിയൊരുക്കുകയുമാണെന്നും ഇവർ വ്യക്തമാക്കുന്നു.

പാക്കിസ്ഥാനിലെ യുവാക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും സ്വവര്‍ഗാനുരാഗികളിലും ലൈംഗിക തൊഴിലാളികളിലും എച്ച്‌ഐവി രോഗം വര്‍ധിക്കാന്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച കാരണമാകുന്നുവെന്നും മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എച്ച്‌ഐവി രോഗബാധിതരുടെ
എണ്ണത്തില്‍ കൂടിയ വളര്‍ച്ചയാണ് പാക്കിസ്ഥാനിലുണ്ടായിരിക്കുന്നത്.

2000ല്‍ 8,360 പേരാണ് എച്ച്‌ഐവി രോഗബാധിതരായി ഉണ്ടായിരുന്നത്. എന്നാല്‍ 2015ല്‍ ഇത് 46,000 ആയി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ എച്ച്‌ഐവി രോഗികളുടെ എണ്ണത്തില്‍ 2.2തമാനം കൂടിയപ്പോള്‍ പാക്കിസ്ഥാനിൽ 17.6 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റവും വില കുറഞ്ഞ ഉപകരണങ്ങളുടെ ലഭ്യതയും ഡേറ്റിങ് ആപ്പുകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നത് മൂലവും പാക്കിസ്ഥാനിലെ പുരുഷന്മാരിൽ എച്ച്‌ഐവി വ്യാപിക്കാനിടയാവുന്നുവെന്ന് പാക്കിസ്ഥാനിലെ നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രോഗ്രാം സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ സോഫിയ ഫര്‍ഖാന്‍ പറഞ്ഞു.

അമേരിക്ക, ബ്രിട്ടൻ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ദരും ഡേറ്റിങ് ആപ്പുകള്‍ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കി.

ഫര്‍ഖാന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം ആളുകളും ലൈംഗിക പങ്കാളികളെ കണ്ടെത്തിയത് മൊബൈല്‍ ആപ്പുകള്‍ വഴിയാണ്.

സര്‍വേയില്‍ പ്രതികരിച്ച സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ 8.6 ശതമാനം പുരുഷന്മാരും സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ചു.

പാക്കിസ്ഥാൻ സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിലുള്ള അപര്യാപ്തതയും ഇതിനുള്ള കാരണമാണെന്ന് ഫര്‍ഖാന്‍ പറഞ്ഞു

Top