കളിയിക്കാവിള കേസ്; പ്രതികളുമായി തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകക്കേസില്‍ പ്രതികളുമായി തമിഴ്നാട്, ക്യു ബ്രാഞ്ചിന്റെ തെളിവെടുപ്പ് തുടങ്ങി.ഇന്നലെ രാത്രിയിലാണ് പ്രതികളെ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.

കൊലപാതകം നടത്തിയ കളിയിക്കവിള ചെക്ക്‌പോസ്റ്റില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.കേസിലെ മുഖ്യപ്രതികളായ ഷെമീം, തൗഫിക്ക് എന്നിവരെ 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

അതേസമസം, കളിയിക്കാവിളിയിലെ എഎസ്‌ഐ വില്‍സന്റെ കൊലപാതക കേസ് ഉടന്‍ എന്‍ഐഎ ഏറ്റെടുത്തേക്കും.കേസ് എന്‍ഐഎക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു.പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫീഖ് എന്നിവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ശുപാര്‍ശ.

സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു. അതിന് കളിയിക്കാവിള ചെക്പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ടെന്നും പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍ കുറ്റം സമ്മതിച്ചെങ്കിലും ഗൂഡാലോചനയെ കുറിച്ചോ, സഹായം നല്‍കിയവരെ കുറിച്ചോ ഇവര്‍ വിവരം നല്‍കിയിട്ടില്ല. കൊലപാതകത്തിന് ഉയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തിയിരുന്നു

Top