ഗവര്‍ണര്‍ക്ക് പോലും കേരളത്തില്‍ രക്ഷയില്ല ; ആരോപണമുന്നയിച്ച് കുമ്മനം രാജശേഖരന്‍

കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌എൈ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. കേരളത്തില്‍ നടക്കുന്നത് കടുത്ത ഭരണഘടന ലംഘനം. നീതി തേടി ഗവര്‍ണര്‍ നിലവിളിക്കുന്നു. ഗവര്‍ണര്‍ക്ക് പോലും കേരളത്തില്‍ രക്ഷയില്ലെന്നും കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ക്ക് റോഡില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ. ഗവര്‍ണറുടെ യാത്രാ പരിപാടികള്‍ ചോരുന്നു. അദ്ദേഹത്തിന് പൊലീസില്‍ നിന്ന് നീതിയും സുരക്ഷയും സഹായവും സംരക്ഷണവും ലഭിക്കുന്നില്ല. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഗവര്‍ണറെ ആക്രമിക്കാന്‍ മുഖ്യമന്ത്രി തന്റെ അണികളെ തെരുവിലേക്കയക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍.

ഗവര്‍ണര്‍ ഉന്നയിക്കുന്ന മൗലികമായ ചോദ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉത്തരം നല്‍കാതെ അവ പരിഹരിക്കാതെ, സ്വന്തം അണികളെ ഇറക്കി അദ്ദേഹത്തെ നേടിയെടുക്കുകയാണ് മുഖ്യമന്ത്രി. ഈ രീതിയിലാണോ ഗവര്‍ണറെ നേരിടേണ്ടത് പൊലീസ് എന്തുകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നില്ല ജനാധിപത്യത്തെ കൊല്ലുകയാണ്. ഭരണ തലവന് പോലും കേരളത്തില്‍ രക്ഷയില്ല. കേരളത്തിലെ പരിതാപകരമായ ക്രമസമാധാന നിലയുടെ നേര്‍ക്കാഴ്ചയാണ് ഈ അക്രമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top