യൂറോപ്പിലേക്ക് യാത്ര ചെയ്ത അഞ്ച് അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

സ്‌പെയിന്‍: യൂറോപ്പിലേക്ക് യാത്ര ചെയ്ത അഞ്ച് അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. സ്‌പെയിനിന്റെ തീരത്ത് മെഡിറ്ററേനിയന്‍ കടലിലാണ് അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. അപകടത്തില്‍ പെട്ട 193 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങുന്ന അഭയാര്‍ത്ഥികളുടെ കപ്പല്‍ സ്‌പെയിന്‍ തീരദേശ സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇരുന്നൂറോളം പേരുണ്ടായിരുന്ന കപ്പലിലെ 5 പേരാണ് മുങ്ങി മരിച്ചത്. 193 പേരെ തീരദേശ സേന രക്ഷപ്പെടുത്തി. ഈ മേഖലയില്‍ മാത്രം 153 അഭയാര്‍ത്ഥികളാണ് ഈ വര്‍ഷം മുങ്ങി മരിച്ചത്. ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ പ്രധാന പ്രവേശന കവാടമാണ് സ്‌പെയിന്‍.

ഇറ്റലിയും, ഗ്രീസും, അടക്കമുള്ള ഈ മേഖലയിലെ രാജ്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കെതിരായ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. സ്‌പെയിനിലെ പുതിയ സര്‍ക്കാര്‍ അഭയാര്‍ത്ഥികളോട് അനുഭാവ പൂര്‍ണമായ സമീപനമാണ്‌ സ്വീകരിക്കുന്നത്. 35000 കുടിയേറ്റക്കാരാണ് ഈ വര്‍ഷം മാത്രം സ്‌പെയിനില്‍ അഭയാര്‍ത്ഥികളായെത്തിയത്.

Top