പോത്താനിക്കാട് യുവാവിന്റെ മരണം;എയര്‍ ഗണ്‍ കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പ്രതിയുടെ മൊഴി

കൊച്ചി: എറണാകുളം പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് വീട്ടുടമ സജീവന്‍. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി തന്നെയാണ് കുറ്റം സമ്മതിച്ചത്.മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചു. ഇരുവരും വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തതാണ് തര്‍ക്കത്തിന് കാരണം. സജീവന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

എയര്‍ ഗണ്‍ കൊണ്ട് തലയ്ക്ക് പിന്നില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു. പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കുന്ന സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സജീവന്‍ കുറ്റം സമ്മതിച്ചത്.

പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിച്ച പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലായിരുന്നു.പ്രതി സജീവിന്റെ വീടിന്റെ ടെറസിന് മുകളിലാണ് മൃതദേഹം കിടന്നത്. തകര്‍ന്ന നിലയില്‍ എയര്‍ ഗണും പൊലീസ് കണ്ടെത്തിയിരുന്നു.

Top