റോഡ് നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്, നഷ്ടം ശമ്പളത്തില്‍ നിന്ന് പിടിക്കും

കൊച്ചി ; റോഡ് പണി അവലോകനയോഗത്തില്‍ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്. ജില്ലയിലെ റോഡുകള്‍ മോശമായതിനെ തുടര്‍ന്ന് പൊതുജനത്തിന് ഉണ്ടാകുന്ന നഷ്ടം ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

ജനങ്ങള്‍ ടാക്സ് അടക്കുന്ന പൈസയില്‍ നിന്നാണ് എനിക്കും നിങ്ങള്‍ക്കും ശമ്പളം തരുന്നത്. അതിന് അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തുനല്‍കണമെന്നും , ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

ഏറ്റവും മോശമായ 45 റോഡുകള്‍ നന്നാക്കാനാണ് കളക്ടര്‍ ആവശ്യപ്പെട്ടത്. നിശ്ചിത സമയത്തിനകം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ കരാറുകാര്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി ചട്ടപ്രകാരം നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു.

കലൂര്‍- പാലാരിവട്ടം, കതൃക്കടവ്- തമ്മനം, കാക്കനാട് – പാലാരിവട്ടം, ഇടപ്പള്ളി- ചേരാനല്ലൂര്‍ – കളമശ്ശേരി, വൈറ്റില – കുണ്ടന്നൂര്‍ – പൊന്നുരുന്നി, പുല്ലേപ്പടി, അരൂര്‍ വൈറ്റില, മരട്- കുണ്ടന്നൂര്‍, സീപോര്‍ട്ട് എയര്‍പോര്‍ട്ട്, കരിങ്ങാച്ചിറ തിരുവാങ്കുളം, വൈക്കം പൂത്തോട്ട, എറണാകുളം വൈപ്പിന്‍, ഓള്‍ഡ് തേവര ഫോര്‍ ഷോര്‍ റോഡ്, വളഞ്ഞമ്പലം രവിപുരം തുടങ്ങിയ റോഡുകളാണ് പട്ടികയിലുള്ളത്.

Top