മൃതദേഹവുമായുള്ള പ്രതിഷേധം രാഷ്ട്രീയ നേട്ടത്തിയിരുന്നില്ലേ? മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പൊലീസിനെതിരെ ഹര്‍ജി നല്‍കിയ എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോതമംഗലത്ത് ആന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലാണ് മുഹമ്മദ് ഷിയാസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മൃതദേഹവുമായുള്ള പ്രതിഷേധം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ആയിരുന്നില്ലേയെന്ന് കോടതി ചോദിച്ചു.

മോര്‍ച്ചറിയില്‍ നിന്ന് മൃദേഹമെടുത്തു കൊണ്ട് പോയത് അനുവാദമില്ലാതെയല്ലേ എന്ന് കോടതി ചോദിച്ചു. കോതമംഗലത്ത് മൃതദേഹവുമായി പ്രതിഷേധം നടത്തിയ സംഭവത്തിലെ പോലീസ് ഇടപെടലുകള്‍ക്കെതിരെയായിരുന്നു ഷിയാസിന്റെ ഹര്‍ജി. പ്രതിഷേധത്തെ തുടര്‍ന്ന് ഷിയാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

എന്നാല്‍ ഈ കേസുകള്‍ തന്നെ പീഡിപ്പിക്കാനാണെന്ന് ചൂണ്ടിക്കാണിച്ച് ഷിയാസ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയൊണ് കോടതി വിമര്‍ശനമുന്നയിച്ചത്. ഹര്‍ജി നല്‍കിയതിലും കോടതി അഭിപ്രായ വ്യത്യാസം പ്രകടമാക്കി. പോലീസ് ഉപദ്രവിക്കുന്നു എന്ന് ഹര്‍ജി നല്‍കുന്നതിനു പകരം കേസുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. ഹര്‍ജി വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.

Top