EP jayarajan’s statement

കണ്ണൂര്‍: ഇന്ത്യയിലെത്തുന്ന ലഹരിമരുന്നിന്റെ ഒരു ഭാഗം ആര്‍എസ്എസിന്റെ ശാഖകളിലേക്കാണ് പോകുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍.

ആര്‍എസ്എസ് ശാഖകളില്‍ പോകുന്ന മക്കള്‍ ലഹരിക്ക് അടിമകളാണോയെന്നു രക്ഷിതാക്കള്‍ പരിശോധിക്കുന്നതു നന്നായിരിക്കും.

അവരെ വര്‍ഗീയവാദികളും രാജ്യദ്രോഹികളുമാക്കി നശിപ്പിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ഒരു തലമുറയെ ലഹരിക്ക് അടിമകളാക്കി, ക്രൂരന്മാരാക്കാന്‍ ആര്‍എസ്എസിനു സാധിച്ചേക്കുമെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

ആര്‍എസ്എസില്‍ ജനാധിപത്യമില്ല. ഒരു കാര്യവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ അനുവാദമില്ല.യുവതലമുറയെ അടിമകളാക്കിയും ഫാസിസ്റ്റുകളാക്കിയും വളര്‍ത്തുകയാണ്.

ആര്‍എസ്എസ് ഹിന്ദുക്കളുടെ സംഘടനയല്ല. സ്വാതന്ത്ര്യസമരത്തെ തകര്‍ക്കാന്‍ ബ്രിട്ടിഷ് ഭരണകൂടം സൃഷ്ടിച്ചതാണ് ആര്‍എസ്എസിനെ. ജര്‍മനിയിലും ഇറ്റലിയിലും പോയി ഫാസിസ്റ്റ് രീതികളില്‍ പരിശീലനം നേടിയവരാണ് ആര്‍എസ്എസിന്റെ ആദ്യകാല നേതാക്കള്‍. വര്‍ഗീയ ധ്രുവീകരണത്തിനായി മുസ്ലിം ലീഗിന് രൂപം നല്‍കിയതും ബ്രിട്ടിഷുകാരാണെന്നും ജയരാജന്‍ പറഞ്ഞു.

സിപിഐഎം പള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top