കെപിഎംജിയുമായി മുന്നോട്ടു പോകുമെന്ന് ഇ പി ജയരാജന്‍

jayarajn_ep

തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി സര്‍ക്കാര്‍ നിയോഗിച്ച കെപിഎംജി സ്ഥാപനവുമായി മുന്നോട്ടുപോകുമെന്ന് ഇ പി ജയരാജന്‍. നെതര്‍ലന്റ് ആസ്ഥാനമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നവകേരളത്തിന്റെ കണ്‍സള്‍ട്ടന്റായാണ് കെപിഎംജിയെ നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരനും കമ്പനിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തിന്റെ നവനിര്‍മ്മിതിക്കായുള്ള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ആദ്യ ചുവടുവയ്പ്പാണ് കണ്‍സള്‍ട്ടന്‍സി നിയമനം. അതു തന്നെ പാളിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തികഞ്ഞ ജാഗ്രതയോടു കൂടിയ അന്വേഷണം നടത്തണമെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

Top