ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇംഗ്ലീഷ് ടെന്നിസ് താരം ആന്‍ഡി മറെ ആദ്യ റൗണ്ടില്‍ പുറത്തായി

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇംഗ്ലീഷ് ടെന്നിസ് താരം ആന്‍ഡി മറെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ ഓപ്പണ്‍ സുഡ് ഡി ഫ്രാന്‍സ് ടെന്നിസ് ടൂര്‍ണമെന്റിലും ആദ്യ റൗണ്ട് കടക്കാന്‍ മറെയ്ക്ക് സാധിച്ചില്ല. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ 2017ല്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ എത്തിയതാണ് മറെയുടെ മികച്ച നേട്ടം.

തന്റെ കഴിവിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. താന്‍ ഇപ്പോള്‍ ഒരു പ്രതിസന്ധിയിലാണ്. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ ആളുകളും പരാജയം സമ്മതിക്കും. എന്നാല്‍ താന്‍ അങ്ങനെയല്ല. തന്റെ കഴിവിനെ പറ്റി തനിക്ക് ബോദ്ധ്യമുണ്ട്. കഠിനാദ്ധ്വാനം തുടരും. ടെന്നിസിലെ നേട്ടങ്ങള്‍ എക്കാലത്തേയ്ക്കും ഉള്ളതാണെന്നും മറെ വ്യക്തമാക്കി.

2019ല്‍ ഇടുപ്പിന് ശസ്ത്രക്രീയ നടത്തിയ ശേഷം ടെന്നിസ് ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താന്‍ മറെയ്ക്ക് സാധിക്കുന്നില്ല. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ തളരില്ലെന്ന സൂചനയാണ് മറെ നല്‍കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് മറെ തന്റെ നിലപാട് വ്യക്തമാക്കിയത്.

Top