ഇംഗ്ലീഷ് ഫുട്‌ബോളിന്റെ പ്രതീക്ഷ; ജേഡന്‍ സാഞ്ചോയെ സ്വന്തമാക്കാന്‍ കടുത്ത മത്സരം

ഭാവിയില്‍ ഇംഗ്ലീഷ് ഫുട്‌ബോളിന്റെ പ്രതീക്ഷയാകാന്‍ ഒരുങ്ങുന്ന താരമാണ് ജേഡന്‍ സാഞ്ചോ. ജര്‍മന്‍ ക്ലബ് ബൊറൂസിയയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഈ വിങ്ങറെ. അടുത്ത ട്രാന്‍സ്ഫര്‍ ജാലത്തില്‍ ടീമിലെത്തിക്കാനായി കടുത്ത മത്സരമാണ് ഉയരുന്നത്.

ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മന്‍ എന്നീ ക്ലബുകളാണ് സാഞ്ചോയെ സ്വന്തമാക്കാന്‍ മത്സരിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത്. നൂറ് മില്ല്യണ്‍ യൂറോ വരെ സാഞ്ചോയ്ക്കായി മുടക്കാന്‍ യുണൈറ്റഡ് തയ്യാറാണെന്നാണ് വാര്‍ത്തകള്‍. നേരത്തെ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയെ സ്വന്തമാക്കാന്‍ 89 മില്ല്യണ്‍ യൂറോ മുടക്കിയ ചരിത്രം യുണൈറ്റഡിനുണ്ട്. തുടര്‍ന്നിതുവരെ വന്‍ തുക മുടക്കി യുണൈറ്റ് സൈനിംഗുകള്‍ നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം തന്നെ പി.എസ്.ജിയും വന്‍ തുക സാഞ്ചോയ്ക്കായി മുടക്കാന്‍ തയ്യാറാണ്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ കാര്യത്തില്‍ പി.എസ്.ജിക്ക് ഇപ്പോഴും ഉറപ്പില്ല. നെയ്മറെങ്ങാനും ക്ലബ് വിടുകയാണെങ്കില്‍ പകരക്കാരനെയാണ് സാഞ്ചോയില്‍ പി.എസ്.ജി കാണുന്നത്. എന്നാല്‍ ഡോര്‍ട്ട്മുണ്ടുമായി 2022 വരെ സാഞ്ചോയ്ക്ക് കരാറുണ്ടെന്ന് ഇരു ക്ലബുകള്‍ക്കും വെല്ലുവിളിയാണ്

Top